ബാമക്കോ: പടിഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ സായുധ ജിഹാദി സംഘങ്ങൾ ആക്രമണം ആരംഭിച്ചതായി റിപ്പോർട്ട്.
തലസ്ഥാനമായ ബാമക്കോയിൽ സ്ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം കേട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു. അക്രമികളെ തുരത്താനുള്ള പോരാട്ടത്തിലാണെന്ന് മാലിയിലെ പട്ടാള ഭരണകൂടം അറിയിച്ചു.
വർഷങ്ങൾക്കിടെ മാലി നേരിടുന്ന ഏറ്റവും വലിയ ജിഹാദി ആക്രമണമാണിതെന്ന് ചില നിരീക്ഷകർ അഭിപ്രായപ്പെട്ടു. ബാമക്കോ നഗരത്തിനു പുറത്തുള്ള കാതി പട്ടാള ക്യാന്പിൽ സ്ഫോടനങ്ങളുണ്ടായി.
ഇങ്ങോട്ടേക്കുള്ള റോഡുകൾ ഉപരോധിക്കാൻ പട്ടാളക്കാരെ ഇറക്കി. ബാമക്കോയിലേക്കുള്ള വിമാന സർവീസുകൾ ഇന്നലെ രാവിലെ മുതൽ റദ്ദാക്കി.
വടക്ക് ഗായോ, കിഡാൽ എന്നിവിടങ്ങളിലും സെൻട്രൽ മാലിയിലെ സെവേരയിലും ആക്രമണങ്ങളുണ്ടായി.